കാന്തി ദക്ഷിൺ നിയമസഭ മണ്ഡലത്തിൽ വോട്ടുചെയ്ത തങ്ങൾക്ക് ലഭിച്ച വിവിപാറ്റിലെല്ലാം താമരക്കാണ് വോട്ടു കാണിച്ചതെന്ന് വോട്ടർമാർ പറഞ്ഞത് ഗുരുതരവും മാപ്പർഹിക്കാത്തതുമായ കുറ്റമാണെന്ന് മമത കുറിച്ചു.
സ്വയം സ്വാമി വിവേകാനന്ദനെന്നു വിളിക്കുകയും സ്റ്റേഡിയങ്ങള്‍ക്ക് സ്വന്തം പേരിടുകയും ചെയ്യുന്നു. ഒരു ദിവസം അദ്ദേഹം രാജ്യം വിറ്റ് അതിനും അദ്ദേഹത്തിന്റെ പേരു നല്‍കും. അവരുടെ തലക്ക് എന്തോ കുഴപ്പമുണ്ട്. ഒരു സ്ക്രൂ ലൂസാണെന്ന് തോന്നുന്നു.- മമത പറഞ്ഞു.
കര്‍ഷകരെ ദ്രോഹിക്കുന്ന ബിജെപിക്ക് വോട്ടുചെയ്യരുതെന്നാവശ്യപ്പെട്ട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കര്‍ഷകര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ബിജെപിയെ തോല്പ്പിക്കാനായി കര്‍ഷകര്‍ പ്രചാരണത്തിനിറങ്ങുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.